
ഈ വർഷത്തെ മികച്ച ബാൾക്കണ്‍ താരമായി റയൽ മാഡ്രിഡ് താരവും ബാലൺ ഡിയോർ ജേതാവുമായ ലൂക്ക മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മോഡ്രിച്ച് അവാര്‍ഡ് ജേതാവായത്. ബാല്‍ക്കണ്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് മോഡ്രിച്ച്.
റൊമാനിയന്‍ വനിതാ ടെന്നീസ് താരം സിമോണ ഹാലപ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒന്‍പത് ബാല്‍ക്കണ്‍ രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ബാൾക്കണ്‍ രാജ്യങ്ങളിലെ ന്യൂസ് ഏജൻസികളുടെ കൂട്ടായ്മയാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്. റയൽ മാഡ്രിഡിനൊപ്പം ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് നേടിയ മോഡ്രിച് ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ ചാലക ശക്തിയായി.
-Advertisement-